നെയ്യാറ്റിൻകരയിൽ വ്യാജവാറ്റു സംഘത്തിന്റെ ഗുണ്ടാ ആക്രമണത്തിൽ യുവാവിന് തലയ്ക്ക് വെട്ടേറ്റു.നെയ്യാറ്റിൻകര പെരുമ്പഴുതൂർ സുജിത്ത് ഭവനിൽ സുജിത്ത് (29) നാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം നാലുമണിയോടു കൂടി മാരകായുധങ്ങളുമായെത്തിയ സംഘം ഇയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അയൽവാസികളായ ചിലർ വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയത് പോലീസിന് വിവരം നൽകിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് സുജിത്തിന്റെ ബന്ധുക്കൾ പറയുന്നു.പരിക്കേറ്റ സുജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാനനുവദിക്കാതെ ക്രിമിനലുകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര പോലീസിനെ വിവരമറിയിച്ച് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
രവി ഇയാളുടെ ഭാര്യ സുലോചന മകൻ പ്രവിൺ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് സുജിത്ത് പറയുന്നു.മണികണ്ഠൻ എന്നയാളാണ് സുജിത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രതികളുടെ അടുത്തെത്തിച്ചത്.പരാതി ലഭിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്