തൃശ്ശൂരിൽ കാമുകൻ്റെ സ്വകാര്യനിമിഷങ്ങള്‍ വെളിപ്പെടുത്തുമെന്നും കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റിലായി. ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു (37) എന്ന യുവതി ആണ് പിടിയിലായത്. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ കാമുകനാണ് യുവതിയുടെ ബ്ലാക്ക് മെയിലിന് ഇരയായത്.
സോഷ്യല്‍മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന്' തൃശ്ശൂരില്‍ വെച്ച് കണ്ടുമുട്ടുകയും ചെയ്തു. ഈ സമയത്ത്' പോലീസില്‍ പരാതിപ്പെടുമെന്നും അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തി, സ്വര്‍ണ ഏലസും, സ്വര്‍ണമാലയും, ലോക്കറ്റും, അടക്കം മൂന്നരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ സിന്ധു കൈക്കലാക്കി. പിന്നീട് ഷൊര്‍ണൂരിലെ ഒരു ലോഡ്ജിലേക്കും, ഇയാളെ വിളിച്ചുവരുത്തി. അവിടെവെച്ച് പരാതിക്കാരന്റെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
ഈ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന 1,75,000 രൂപ നിര്‍ബന്ധിച്ച്' കൈക്കലാക്കുകയും, ചെയ്തു. അതിനുശേഷം യുവതി ഇയാളെ ടെലഫോണില്‍ ബന്ധപ്പെട്ട്' പത്ത് ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. തുടര്‍ന്നാണ്' ഇയാള്‍ പോലീസിനെ സമീപിച്ചത്'.
യുവതിയെ പരാതിക്കാരനെക്കൊണ്ട്' തൃശ്ശൂരിലേക്ക്' വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന്' ഇരുവരും തമ്മിലുള്ള വാട്‌സാപ്പ്' ചാറ്റുകളും, ശബ്ദസന്ദേശങ്ങളും, ചിത്രങ്ങളും, പോലീസ് കണ്ടെടുത്തിട്ടുണ്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.