തൃശൂർ ചേർപ്പിൽ ഭാര്യ ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടി. 33 കാരിയുടെ കുറ്റസമ്മതം ഒരാഴ്ച മുന്‍പു ഭര്‍ത്താവിനെ കാണാതായതായി എന്ന പരാതിക്ക് പിന്നാലെ നടന്ന പോലീസ് അന്വേഷണത്തിൽ. സി ഐ യുടെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് താന്‍ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്.
പെരിഞ്ചേരിയില്‍ സ്വര്‍ണാഭരണ നിര്‍മാണത്തൊഴിലാളിയായ ബംഗാള്‍ ഹുബ്ലി ഫരീദ്പൂര്‍ സ്വദേശി മന്‍സൂറിനെ (40) കാണാതായതിനെക്കുറിച്ചുള്ള അന്വേഷണമാണ് അവിശ്വസനീയ വഴിത്തിരിവിലെത്തിയത്*. സംഭവത്തില്‍ ഭാര്യ രേഷ്മ ബീവിയെ (33),യും സഹായി ബംഗാള്‍ സ്വദേശി ധീരുവിനെയും (33), പൊലീസ് കസ്റ്റഡിയിലെടുത്തു.വീട്ടുവഴക്കിനു പിന്നാലെ മാലിക്കിനെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും, മറ്റൊരാളുടെ സഹായത്തോടെ കുഴിച്ചിട്ടെന്നും, ഭാര്യ രേഷ്മ ബീവി പൊലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച മാലിക്കിനെ കാണാതായതായി രേഷ്മ തന്നെയാണ് പൊലീസിനു പരാതി നല്‍കിയത്*. ഭര്‍ത്താവ് ബംഗാളിലേക്ക് മടങ്ങിപ്പോയതായി സംശയിക്കുന്നുവെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു*.എന്നാല്‍, ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മാലിക്കിന്റെ ഫോണിന്റെ സിഗ്‌നല്‍ വീട്ടുപരിസരത്ത് നിന്ന് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി*. സംശയം തോന്നിയ എസ്എച്ച്ഒ ടി വി ഷിബു രേഷ്മയെയും സഹായിയെയും വിശദമായി ചോദ്യം ചെയ്തതോടെ യുവതി സത്യം വെളിപ്പെടുത്തുകയായിരുന്നു*.