തിരുവനന്തപുരത്ത് വട്ടിയൂർക്കാവിന് സമീപം കാച്ചാണി സ്കൂൾ ജങ്ഷനിൽ ക്രിസ്മസ് ദിവസമായ ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ്ഏറ്റുമുട്ടി. പരസ്പരം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷ സൃഷ്ടിച്ചവർ നിരവധി പേരെ ആക്രമിച്ചു. ആക്രമണത്തിൽ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട രണ്ടുപേർക്ക് കുത്തേൽക്കുകയും ചെയ്തു. രാത്രി നിരവധി ബൈക്കുകളിലായെത്തിയ ഇരുസംഘങ്ങളും സ്കൂൾ ജങ്ഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
കത്തികുത്തേറ്റവരെ ഗുണ്ടാസംഘങ്ങൾ തന്നെ രക്ഷപ്പെടുത്തി കൊണ്ടുപോയി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അരുവിക്കര പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അക്രമത്തിൽ ഏർപ്പട്ടവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല .തിരുവനന്തപുരം റൂറൽ എസ്പി രാജേന്ദ്രപ്രസാദടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് ലഹരി കച്ചവടം വ്യാപകമാണെന്നും ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണ് നടന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.