Type Here to Get Search Results !

പാങ്ങോട് സുമതിയെ കൊന്ന വളവിലെ വനത്തിൽ തൂങ്ങിയ നിലയിൽ മനുഷ്യന്റെ അസ്ഥികൂടം

പാങ്ങോട് സുമതിയെ കൊന്ന വളവിലെ വനത്തിൽ തൂങ്ങിയ നിലയിൽ മനുഷ്യന്റെ അസ്ഥികൂടം

സുമതിയെ കൊന്ന വളവിലെ വനത്തിൽ വീണ്ടും മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. പ്രതിയെ തപ്പി ഇറങ്ങിയ പാങ്ങോട് പൊലീസാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടത്. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതിയെ കൊന്ന വളവിലാണ് വീണ്ടും അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്.ഭരതന്നൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയിൽ എത്തിയ പൊലീസ് സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്. വനത്തിനുള്ളിൽ മരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കാണപ്പെട്ടത്. 

മൃതദേഹത്തിന് മൂന്ന് മാസത്തോളം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ വൃദ്ധന്റെ മൃതദേഹമാണ് ഇതെന്ന് പൊലീസിന് സംശയമുണ്ട്. മൃതദേഹത്തിന് സമീപം നിന്ന് ലഭിച്ച ഫോൺ നമ്പർ വലിയമല സ്വദേശിയുടെത് ആണ്. ഇത് കൂടാതെ പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ആളുടേത് ആകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെ നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കൂ .  സുമതിയെ കൊന്ന വളവിൽ വനത്തിനുള്ളിൽ അഞ്ജാത മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നത് പതിവ് സംഭവമായിട്ടുണ്ട്‌.