Type Here to Get Search Results !

ഭൂമി അളന്നു നൽകാൻ 6000 രൂപ കൈക്കൂലി വാങ്ങിയ ചാവക്കാട് താലൂക്ക് സര്‍വേയർ അനിരുദ്ധനെ വിജിലന്‍സ് പിടികൂടി

ഭൂമി അളന്നു നൽകാൻ 6000 രൂപ കൈക്കൂലി വാങ്ങിയ ചാവക്കാട് താലൂക്ക് സര്‍വേയർ അനിരുദ്ധനെ വിജിലന്‍സ് പിടികൂടി
സ്ഥലം അളന്നു നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ  താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി.നാട്ടിക മൂത്തകുന്നത്ത് വീട്ടമ്മയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചാവക്കാട് താലൂക്ക് സര്‍വേയര്‍ അനിരുദ്ധന്‍ പിടിയിലായത്.കഴിഞ്ഞ കുറച്ചുകാലമായി ഇയാള്‍ വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നു.ചണ്ഡീഗഢില്‍ നഴ്സിങ് ഓഫീസറായി ജോലിചെയ്യുന്ന, മൂത്തകുന്നം ചെറുപുരയില്‍ ബാലകൃഷ്ണന്റെ മകള്‍ ദിവ്യയോടാണ് അനിരുദ്ധന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.പിതാവ് വക കുടുംബസ്വത്തിന്റെ അവകാശവാദവുമായി കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.കോടതി നിര്‍ദേശപ്രകാരം 2018 ഫെബ്രുവരിയില്‍ കമ്മിഷന്റെ മേല്‍നോട്ടത്തില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സര്‍വേയറായ അനിരുദ്ധനെ ചുമതലപ്പെടുത്തി.പലതവണ മാറ്റിവെച്ചശേഷം ഈ വര്‍ഷം ജനുവരിയില്‍ 40 സെന്റ് സ്ഥലം അളന്നു.ഇതിന് ഫീസെന്ന പേരില്‍ 8000 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നെന്ന് വിജിലന്‍സ് അറിയിച്ചു.


ബാക്കിയുള്ള 35 സെന്റ് സ്ഥലം മേയ് പത്തിന് അളക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍,മേയ് ഒമ്പതിന് അനിരുദ്ധന്‍ പരാതിക്കാരിയെ വിളിച്ച് തനിക്ക് അസുഖമാണെന്നും അളക്കാന്‍ പറ്റില്ലെന്നും പറഞ്ഞു.നാട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അന്നേ ദിവസം അനിരുദ്ധന്‍ മറ്റൊരിടത്ത് അളവിന് പോയതായി അറിഞ്ഞു.പലതവണ വിളിച്ചശേഷമാണ് ചൊവ്വാഴ്ച അളക്കാന്‍ സമ്മതിച്ചത്.അളക്കുന്നതിന് കൈക്കൂലി സര്‍വേയര്‍ ആവശ്യപ്പെട്ടെന്ന് കാണിച്ച് ദിവ്യ വിജിലന്‍സ് DYSP ക്ക് E-mail വഴി പരാതി നല്‍കിയിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയ ദിവ്യയുടെ സഹായത്തോടെയാണ് വിജിലന്‍സ് കെണിയൊരുക്കിയത്.35 സെന്റ് ഭൂമി അളക്കുന്നതിന് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വൈകീട്ട് അഞ്ചോടെ വിജിലന്‍സ് DySP എസ് സരേഷ് അനിരുദ്ധനെ അറസ്റ്റ് ചെയ്തത്.