Type Here to Get Search Results !

ന്യായീകരിക്കാനെത്തിയ ഗോവിന്ദൻ്റ ശൈലി സംഘ പരിവാർ ശൈലിയോട് ചേരുന്നതെന്ന് രമേശ് ചെന്നിത്തല

ന്യായീകരിക്കാനെത്തിയ ഗോവിന്ദൻ്റ  ശൈലി സംഘ പരിവാർ ശൈലിയോട് ചേരുന്നതെന്ന് രമേശ് ചെന്നിത്തല
SFI നേതാക്കളുടെ പരീക്ഷാ തട്ടിപ്പും വെട്ടിപ്പും പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് നാവടപ്പിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.പരീക്ഷ എഴുതാതെ പാസ്റ്റായ SFI സംസ്ഥാന സെക്രട്ടറിയുടെ ഗുതുതരമായ തെറ്റിനെതിരെ നടപടിയെടുക്കാതെ തട്ടിപ്പും കണ്ടു പിടിച്ച് പൊതു സമൂഹത്തെയറിയിച്ച മാധ്യമ പ്രവർത്തകയുടെ പേരിൽ കേസ്സെടുത്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ചെന്നിത്തല.പോലീസ്,സർക്കാരിന്റെ SFl യുടെയും ചട്ടുകമായി മാറരുതെന്ന് ഓർമ്മിപ്പിച്ചു.CPM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശങ്ങളോട് രൂക്ഷമായാണ് ചെന്നിത്തല പ്രതികരിച്ചത്.അഴിമതിക്കാരെയും കൊള്ള നടത്തുന്നവരെയും ന്യായീകരിക്കാൻ വേണ്ടിമാത്രം വാ തുറക്കുന്ന എംവി ഗോവിന്ദൻ മാഷ് പതിവു തെറ്റിക്കാതെ പരീക്ഷാ തട്ടിപ്പുകാരെയും ന്യായീകരിക്കാനെത്തിയത് തരംതാണ നടപടിയാണ്.മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തതിനെ ന്യായീകരിക്കുന്ന ഗോവിന്ദൻ മാഷിന്റെ ശൈലി സംഘ പരിവാർ ശൈലിയോട് ചേർന്നു നിൽക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.


തെറ്റുകൾ തിരുത്തി പോകുന്നതിനു പകരം തെറ്റിനെ മറികടക്കുവാൻ ഗുരുതരമായ തെറ്റുകളിലേക്ക് സർക്കാരും സിപിഎമ്മും നീങ്ങുകയാണ്.മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്.അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ അതേ പാതയിലൂടെയാണ് പിണറായി വിജയൻ സർക്കാരും സഞ്ചരിക്കുന്നത്.മാധ്യമ പ്രവർത്തകക്കെതിരെ കേസ് എടുത്ത സംഭവം സേനക്ക് തന്നെ അപമാനകരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.വ്യാജരേഖാ കേസിൽ മുൻ SFl നേതാവ് കെ വിദ്യയുടെ അറസ്റ്റ് വൈകുന്നതിലും രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചു.വിദ്യയെ ഒളിപ്പിച്ച ശേഷം വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് പിണറായി വിജയന്റെ പൊലീസ്.ഇത്രത്തോളം ആഭ്യന്തര വകുപ്പ് തരം താഴരുതെന്ന് ചെന്നിത്തല പറഞ്ഞു.